mercoledì 14 settembre 2011

ജീവന്‍ കൊടുത്തും ഓണാഘോഷം നടത്തും.കിടങ്ങൂര്‍ നിവാസിക

കിടങ്ങൂര്‍.മുന്‍വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്ന മാസിന്റെ ഓണാഘോഷപരിപാടികള്‍ 10- വാര്‍ഷികം പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങലോടെ ആണ് നടത്തിവന്നിരുന്നത്.എന്നാല്‍ ചില സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം കിടങ്ങൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഓണാഘോഷപരിപാടികള്‍ നിറുത്തിവെയ്ക്കാന്‍ കിടങ്ങൂര്‍ പോലീസ് ഓണാഘോഷ കണ്‍വീനര്‍ ജോഷി കുംബുക്കലിന് ഉത്തരവ് നല്‍കിയിരുന്നു. 

എന്നാല്‍ എല്ലാവര്‍ഷവും ജാതിമത ഭേദമന്യേ കിടങ്ങൂര്‍നിവാസികള്‍ ആഘോഷിക്കുന്ന ഓണാഘോഷം ഇത്തവണയും മുന്‍നിശ്ചയപ്രകാരം തന്നെ നടത്തണം എന്ന നാട്ടുകാരുടെ ആവശ്യം മാസ് സംഘാടകരെ ഓണാഘോഷം നടത്തുവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുവാണ്. എന്ത് വിലകൊടുത്തും കിടങ്ങൂരിന്റെ സമാധാനം നിലനിര്‍ത്തുന്നതിനൊപ്പം ഓണാഘോഷവും നടത്തും എന്നവാശിയില്‍ ആണ് കിടങ്ങൂര്‍നിവാസികള്‍.ദുഷ്ടശക്തികള്‍ക്ക് കിടങ്ങൂരില്‍ സ്ഥാനം ഇല്ല എന്നും അവര്‍മൂലം കിടങ്ങൂരിന്റെ ദിനചര്യങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കിടങ്ങൂരിന്റെ മക്കള്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി അണി നിരന്നിരിക്കുവാണ്.

ജനങ്ങള്‍ക്ക്‌ സംരക്ഷണവും സമാധാന ജീവിതത്തിനവസരവും ഉണ്ടാക്കേണ്ട പോലീസിന്റെ കഴിവുകേട് കൊണ്ടാണ് അക്രമികള്‍ കിടങ്ങൂരില്‍ നിലനിന്നിരുന്നതെന്നും,അക്രമത്തിന് ശേഷം അവര്‍ രക്ഷപെടാന്‍ കാരണം ആയതെന്നും പരക്കെ ആരോപണം ഉണ്ട്.അതിന്റെ പ്രധിഷേധം കൊണ്ടും കൂടിയാണ് ഓണാഘോഷ പരിപാടികളും ആയി മുന്നോട്ട് പോകുവാന്‍ നാട്ടുകാരെ നിര്‍ബന്ധിതരാക്കിയത്.





courtesy: kidangoor express

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS