mercoledì 14 settembre 2011

സംഘര്‍ഷം:മൂന്നുപേര്‍കൂടി പിടിയില്‍ പച്ചക്കറിക്കടയില്‍ ബോംബുഭീഷണിയും

Malayalam Newsകിടങ്ങൂര്‍:കിടങ്ങൂര്‍ സംഘര്‍ഷവുമായി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മൂന്നു പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. 

പിറയാര്‍ വടക്കേക്കുറ്റ് ശരത് (23), കിഴക്കേപ്പറമ്പില്‍ രാജു (39), കളരിക്കല്‍ സുധീഷ് (26) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ കല്ലിട്ടുനട ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്. കോട്ടയത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു. ജില്ലാ ആസ്​പത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കിടങ്ങൂര്‍ തെക്കേക്കുറ്റ് വിനീത്‌മോഹന്‍ (24), കിഴക്കേക്കുറ്റ് ജിത്ത് ശ്രീകുമാര്‍ (21) എന്നിവരെ കോട്ടയം ടൗണില്‍നിന്ന് ഞായറാഴ്ച പിടികൂടിയിരുന്നു. ഇവരെയും കോടതി റിമാന്‍ഡ്‌ചെയ്തു. സനീഷ് എന്നയാളെക്കൂടി ഇനി പിടികൂടാനുണ്ട്. കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. 

തിരുവോണ ദിവസമാണ് ടൗണില്‍ ഇവര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. കിടങ്ങൂര്‍ സ്വദേശികളായ യുവാക്കളെ മര്‍ദ്ദിച്ചശേഷം ടൗണിലെ പച്ചക്കറിക്കടയില്‍ കയറി ഒളിച്ചിരുന്ന ഇവരെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഇവരെ പ്രതികളാക്കി കേസെടുക്കുകയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് ഈ പച്ചക്കറിക്കടയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാതഭീഷണി പരിഭ്രാന്തി പരത്തി. 

കോട്ടയത്തുനിന്ന് പോലീസ് നായയും ബോംബ് സ്‌ക്വാഡും എത്തി കട പരിശോധിച്ചപ്പോള്‍ വ്യാജഭീഷണിയാണിതെന്ന് മനസ്സിലായി. കോട്ടയത്ത് എസ്.പി.യുടെ ഓഫീസിലേക്ക് ഫോണില്‍ വിളിച്ചാണ് വ്യാജസന്ദേശം ആരോ കൈമാറിയത്. ഇതുസംബന്ധിച്ചും അന്വേഷണംനടത്തും.കിടങ്ങൂര്‍ എസ്.ഐ കെ.എം കുര്യാക്കോസും സംഘവും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് വന്‍ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.





courtesy: kidangoor express

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS