sabato 10 dicembre 2011

മുല്ലപ്പെരിയാര്‍ പ്രക്ഷോഭയാത്രക്ക് അയര്‍ക്കുന്നത്ത് സ്വീകരണം.

അയര്‍ക്കുന്നം: യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാപ്രസിഡന്റ് സജീവ് മഞ്ഞക്കടമ്പലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മുല്ലപ്പെരിയാര്‍ പ്രക്ഷോഭയാത്രക്ക് അയര്‍ക്കുന്നത്ത് സ്വീകരണം നല്കി. അഡ്വ.ജോസഫ് ചാമക്കാല, ബെന്നി വടക്കേടം കെ.എസ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






courtesy: kidangoor express

martedì 22 novembre 2011

ഇറ്റലിയില്‍ പുന്നത്തുറ സംഗമവും പുന്നത്തുറ പള്ളി യുടെ തിരുനാളും ജനുവരി ഒന്നാം തിയതി നടത്തുന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് :


സിജോ ഇടച്ചെരില്‍ - 00393201903016 (Wind), 00393202222873 (Tim)
സൈമണ്‍ ഇഴാറാത്- 00393280458153 (wind)

പുന്നത്തുറ പള്ളിയില്‍ വി. യൂദാ തദേവൂസിന്റെ തിരുനാള്‍ സമാപിച്ചു

പുന്നത്തുറ: പുന്നത്തുറ പഴയപള്ളിയില്‍ വി. യൂദാ തദേവൂസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക്‌ ഫാ. ജിനു കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന്‌ കരുനാട്ടുകവലയിലുള്ള യൂദാശ്ലീഹായുടെ കപ്പേളയിലേക്ക്‌ പ്രദിക്ഷണം നടത്തി. ഫാ.ജേക്കബ്‌ കുറുപ്പനകത്ത്‌ തിരുനാള്‍ സന്ദേശം നല്‍കി.
സൈമണ്‍ ഈഴാറാത്തായിരുന്നു തിരുനാള്‍ പ്രസുദേന്തി.വികാരി ഫാ. സണ്ണി വേങ്ങച്ചേരില്‍ ട്രസ്റ്റിമാരായ ബിനു കണ്ണാമ്പടം, ജോണ്‍ കൊച്ചിക്കുന്നേല്‍, പോള്‍ കണിയാലില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

martedì 15 novembre 2011

ഇറ്റലിയിലേയ്ക്ക് എത്താന്‍ കുറുക്കുവഴികള്‍; നെടുമ്പാശ്ശേരിയില്‍ വ്യാജ വിവാഹറാക്കറ്റ്



കോട്ടയം: യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറി കുടുംബത്തെ രക്ഷിക്കാനുള്ള മലയാളി യുവത്വങ്ങളെ സഹായിക്കാനായി വ്യാജകല്യാണ മണ്ഡപങ്ങളും! വ്യാജവിവാഹം നടത്തി കേരളത്തില്‍ നിന്നു നെടുമ്പാശേരിയില്‍വഴി യൂറോപ്പിലേക്കു നഴ്‌സുമാരെ കടത്തുന്നുവെന്ന വിവരം ഞെട്ടലോടെയാണ് ജനംകേള്‍ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്കിയാണു നഴ്‌സുമാരെ കടത്തുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വന്റാക്കറ്റാണ് ഇതിനു പിന്നില്‍. ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ എത്തുന്നവര്‍ക്കു ലഭിക്കുന്നതാകട്ടെ ഹോട്ടല്‍ ജോലിയും വീട്ടുവേലയും.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍നിന്നുപോയ നിരവധി പെണ്‍കുട്ടികള്‍ ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ജോലിയില്ലാതെ അലയുകയാണ്. വന്‍തുക മുടക്കി വിദേശരാജ്യങ്ങളില്‍ എത്തിയ യുവതികളുടെയും യുവാക്കളുടെയും അവസ്ഥ വളരെ ദയനീയമാണെന്നു ഇത്തരത്തില്‍ ജോലി തേടി ഇറ്റലിയിലെത്തിയ കോട്ടയം സ്വദേശിനിയായ യുവതി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തികരിച്ചു ജോലി ചെയ്യുന്നവരെ അവിടെനിന്ന് ഏജന്റുമാര്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്കി കയറ്റി അയക്കുകയാണു ചെയ്യുന്നത്. വിദേശത്തേക്കു പോകുന്നതിനു വ്യാജമായി വിവാഹം നടത്തിയാണ് ഇവരെ കയറ്റി അയക്കുന്നത്.

വിദേശത്തേക്കു പോകുന്നതിനു തയാറായ യുവതിയെയും യുവാവിനെയും ദമ്പതികളായി ചിത്രീകരിച്ചു വ്യാജ സിഡി നിര്‍മിക്കും. ഇതിനുശേഷം സിഡി നല്കി ഓസ്ട്രിയന്‍ എംബസിവഴി യൂറോപ്പില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിന് 15 ദിവസത്തേക്കു ലഭിക്കുന്ന ഷെങ്കന്‍ വിസ കൈക്കലാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന വീസ നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ ഏജന്റുമാരുടെ സഹായത്തോടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തും. ഇതിനാവശ്യമായ രേഖകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റിന് ആദ്യം അഞ്ചു ലക്ഷം രൂപ നല്കണം. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് 25,000 രൂപ വീതം വധുവും വരനും നല്കണം. ഓസ്ട്രിയന്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അവിടെയുള്ള മലയാളി ഏന്റുമാര്‍ ഇവരെ സ്വീകരിക്കും.

ഓസ്ട്രിയയില്‍നിന്ന് ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ് പതിവ്. മിലാന്‍, റോം, നേപ്പിള്‍, സിസിലി റെയില്‍വേ സ്റ്റേഷനിലെത്തിക്കും. എന്നാല്‍ ഇവിടെ എത്തുന്നവര്‍ക്കു ആവശ്യമായ സൗകര്യങ്ങളോ ജോലിയോ ഏജന്റുമാര്‍ ചെയ്തു കൊടുക്കാറില്ല. ഇവിടെനിന്നു വധുവരന്മാര്‍ രണ്ടായി പിരിയും. ബന്ധുക്കള്‍ ഉള്ളവരാണെങ്കില്‍ അവരോടൊപ്പം പോകാം. അല്ലാത്തവരുടെ അവസ്ഥ വളരെ ദയനീയമാണ്. യൂറോപ്പില്‍ ജോലി നല്കാമെന്നു പറയുന്നവരുടെ അടുക്കല്‍ എത്തിച്ചശേഷം ഏജന്റമാര്‍ മുങ്ങുകയാണ പതിവ്. ജോലി തേടി അലയുന്നവര്‍ അവസാനം വീട്ടുജോലി സ്വീകരിക്കേണ്ടതായി വരുന്നു. ഇവര്‍ക്കു ലഭിക്കുന്നതാകട്ടെ 600 യൂറോ മത്രം.

വീട്ടുജോലി ചെയ്യുന്ന യുവതികള്‍ പീഡനത്തിനുവരെ ഇരയാകുന്നു. ലക്ഷങ്ങള്‍ മുടക്കി വിദേശത്തേക്കു പോകുന്ന നഴ്‌സുമാര്‍ തിരികെ പോകാന്‍ മടികാണിക്കുന്നതായും പറയുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട റാക്കറ്റുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഏതുതരം തട്ടിപ്പ് നടത്താനും കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏജന്റുമാരുണ്ട്. ഉദാഹരണം എമിഗ്രഷന്‍ പരിശോധന. വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റ് വിസയില്‍ പോകാന്‍ എത്തുന്ന യാത്രക്കാരെ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സിന്റെ പേരില്‍ തടയുന്നത് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍, അനധികൃതമായി പോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ചെലവ്. 'ചവിട്ടിക്കയറ്റി' വിട്ടോളും. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ഒരു പ്രശ്‌നമേയല്ല.

ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ വേളയില്‍ 'ചവിട്ടിക്കയറ്റി'ന് അല്പം ശമനം വന്നതായിരുന്നു. ഇപ്പോള്‍ എല്ലാം പഴയപടിയായി. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന 'തുക' ഏകീകരിച്ചിരിക്കുന്നതായാണ് വിവരം. ശീലമായിപ്പോയതിനാല്‍ 'തുക' കിട്ടിയില്ലെങ്കില്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അസ്വസ്ഥരാകും. വിസിറ്റ് വിസക്കാരെ തടയുന്നത് ഈ അസ്വസ്ഥതമൂലമാണ്. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് തടയുക. വിദേശത്തേക്കു പോകുന്നത് ജോലിക്ക് അല്ലാത്തതിനാല്‍ വിസിറ്റ് വിസക്കാരില്‍ ചിലര്‍ ഇടയും. അപ്പോഴാണ് സംഘര്‍ഷം.

കേരളത്തില്‍ തടയുന്ന യാത്രക്കാര്‍ക്ക് ചെന്നൈ, ഹൈദരാബാദ്, തൃശിനാപ്പള്ളി, മുംബയ് തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി ഒരു തടസവും കൂടാതെ വിദേശത്തേക്ക് പോകാനാവും. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്കെല്ലാം എമിഗ്രേഷന്‍ നിയമം ഒരേപോലെയാണ് ബാധകമാക്കിയിരിക്കുന്നത്. ജോലിക്കു വിദേശത്തേക്കു പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, യു.എ.ഇ അടക്കം 17 രാജ്യങ്ങളില്‍ ജോലിക്കു വേണ്ടിയല്ലാതെ പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 2007ല്‍ പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 30 വയസ്‌സില്‍ താഴെയുള്ള സ്ത്രീയാണെങ്കിലേ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമുള്ളൂ. പുരുഷനായാലും 30 വയസ് കഴിഞ്ഞ സ്ത്രീയായാലുമൊക്കെ തടയാനാണ് ഇപ്പോള്‍ ശ്രമം. ഇതുവഴി സ്വന്തംപോക്കറ്റ് വലുതാക്കുക മാത്രമാണ് റാക്കറ്റിന്റെ ലക്ഷ്യം.

giovedì 3 novembre 2011

തൊടുന്നതെല്ലാം പൊന്നാകുന്നു; സന്തോഷ് പണ്ഡിറ്റിന്റെ വെബ്‌സൈറ്റും സൂപ്പര്‍ ഹിറ്റ്

രാത്രി ശുഭരാത്രി എന്ന ഒരേ ഒരു ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള
 മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ഹിറ്റുകളില്‍ നിന്ന് ഹിറ്റുകള്‍ സൃഷ്ടിക്കുന്നു. തന്റെ സിനിമയായ കൃഷ്ണനും രാധയിലെയും ഈ പാട്ടും കൂടാതെ എട്ടോളം പാട്ടുകളും നെറ്റില്‍ റിലീസ് ചെയ്ത് ഏറെ പ്രേക്ഷകരെയും അതുവഴി കാശും സമ്പാദിച്ച സന്തോഷിന്റെ സിനിമ റിലീസ് ചെയ്തതും വന്‍ സംഭവമായിരുന്നു. കേരളത്തില്‍ ദീപാവലി സമയത്ത് റിലീസ് ചെയ്ത സിനിമ കാണാന്‍ യുവാക്കള്‍ ഇടിച്ചുകയറി.

മലയാള സിനിമാ ലോകത്തെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. ചാനല്‍ ചര്‍ച്ചകളിലും മാഗസീന്‍ ഇന്റര്‍വ്യൂകളിലും സന്തോഷ് താരവുമായി. കൂടുതല്‍ തിയേറ്ററുകളും സിനിമ റിലീസ് ചെയ്തു. കൂടാതെ ബാംഗ്ലൂരിലേക്കും സന്തോഷിന്റെ സിനിമ കടക്കുന്നുവെന്ന വാര്‍ത്തയും. കൂടാതെ വിദേശത്തും സിനിമ റിലീസ് ചെയ്യണമെന്ന ആവശ്യം ശക്തം. ഇതിനെല്ലാം പുറമേ സന്തോഷിന്റെ പേരിലുള്ള വെബ്‌സൈറ്റും വന്‍ ഹിറ്റായി മാറുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സന്തോഷ്പണ്ഡിറ്റ്. കോം എന്ന സൈറ്റ് പുറത്തെത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളുവെങ്കിലും ദിവസവും ആയിരക്കണക്കിന് പേരാണ് സൈറ്റ് സന്ദര്‍ശിക്കുന്നത്രെ.


സന്തോഷിന്റെ തന്നെ സ്വന്തമാണോ ഈ സൈറ്റെന്ന് വ്യക്തമല്ല. എങ്കിലും ആദ്യസിനിമയായ കൃഷ്ണനും രാധയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ സൈറ്റിലുണ്ട്. ഗാനങ്ങള്‍, വീഡിയോകള്‍, ഫോട്ടോ ഗ്യാലറി എല്ലാം. സൈറ്റിന്റെ ഒന്നാം പേജില്‍ സന്തോഷിന്റെ വിദ്യാഭ്യാസ യോഗ്യതകളും ഏവരേയും ഞെട്ടിക്കുന്ന തരത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതൊന്നും പോരാഞ്ഞ് തന്റെ പുതിയ ചിത്രമായ ജിത്തു ഭായി എന്ന ചോക്ലേറ്റ് ഭായിയില്‍ ഇംഗ്ലീഷ് ഗാനവും ഉള്‍പ്പെടുത്തി സോ കോള്‍ഡ് മല്ലൂസിനെ ഞെട്ടിക്കാന്‍ തയാറെടുത്തിരിക്കുകയാണത്രെ സന്തോഷ്.

ഇംഗ്ലീഷിലും താനൊട്ടും മോശമല്ലെന്ന് ഏവരേയും അറിയിക്കുകയാണ് ഇംഗ്ലീഷ് ഗാനത്തിലൂടെ സന്തോഷ് ലക്ഷ്യമിടുന്നത്. കൃഷ്ണനും രാധയും ഉയര്‍ത്തിവിട്ട ആവേശം അടങ്ങുന്നതിന് മുന്‍പ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് ഗാനങ്ങള്‍ യൂട്യൂബ് വഴി തന്നെ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് സന്തോഷ്.

വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന സന്തോഷിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍.

1 ഇംഗ്ലീഷില്‍ ബിരുദം

2 ജര്‍മന്‍ ഭാഷയില്‍ ഡിപ്ലോമ

3 ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം

4 ഡിപ്ലോമ ഇന്‍ ഹിന്ദിഇംഗ്ലീഷ് ട്രാന്‍സലേഷന്‍

5 സ്‌റ്റെനോഗ്രാഫി 6 ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്(ഹയര്‍),ഹിന്ദി

7 ഡിടിപി

8 എല്‍എല്‍ബി

9 കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, വെബ്ഡിസൈനിങ്, പ്രോഗ്രാമിങ്

10 പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ മള്‍ട്ടിമീഡിയ(ഫിലിം എഡിറ്റിങ് ആന്റ് ഗ്രാഫിക്‌സ്)

11 ഗ്രാജ്വേഷന്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ്

ചാനല്‍ ചര്‍ച്ചകളില്‍ ആരെയും വീഴ്‌ത്തുന്ന നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ചതോടെ ഇപ്പോള്‍ ചാനലുകളില്‍ അഭിമുഖം നടത്തുന്ന പല വമ്പന്മാരും സന്തോഷ് പണ്ഡിറ്റ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അഭിമുഖം നടത്താനില്ലെന്ന് പറഞ്ഞ് പിന്മാറുകയാണ് എന്നറിയുന്നു. നികേഷ് കുമാര്‍ പണ്ഡിറ്റിന്റെ മുന്നില്‍ മലര്‍ന്നടിച്ചു വീണ റിപ്പോര്‍ട്ട് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും വായിക്കാവുന്നതാണ്.

lunedì 31 ottobre 2011

ക്നാനായ ചരിത്രം സിനിമയാവുന്നു

കോട്ടയം: ക്നാനായ സമുദായത്തിന്റെ ചരിത്രം പരാമര്‍ശിക്കുന്ന 'ഈ സ്നേഹതീരം എന്ന ചലച്ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.മധ്യപൂര്‍വ ദേശത്തു നിന്നും പുറപ്പെട്ടു കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ 72 കുടുംബങ്ങളില്‍ നിന്നു തുടങ്ങി പുതിയ കാലത്തെ വളര്‍ച്ച വരെ അടയാളപ്പെടുത്തുന്നതാവും ചിത്രമെന്നു ഫാ. തോമസ് കരുമ്പുകാലയില്‍ പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരാശേരില്‍ അധ്യക്ഷത വഹിച്ചു. 

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, ഫാ. ജേക്കബ് വെള്ളിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.ഷാജി സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നവംബര്‍ 10നു പൂര്‍ത്തിയാവും. പ്രേം പ്രകാശ്, ചാലി പാല എന്നിവരുള്‍പ്പെടെ പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ വേഷമിടുന്നുണ്ട്. സ്റ്റീഫന്‍ റോയിയാണ് ക്യാമറ. ഡിസംബറോടെ സിനിമ പൂര്‍ത്തിയാവും.


courtesy: kidangoor express

ടി.എം.ജേക്കബ് അന്തരിച്ചു.നാളെ സംസ്ഥാനത്തു പൊതുഅവധി

Malayalam Newsകൊച്ചി: ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു. മൃതദേ ഹം പിന്നീട് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇന്നു രാവിലെ 9.30ന് എറണാകുളം ടൌണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം പിന്നീട് ജന്മനാടായ കൂത്താട്ടുകുളം ഒലിയപ്പുറത്ത്. ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സ്ഥിതി അങ്ങേയറ്റം വഷളായതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ഡോ. ഫിലിപ്പ് അഗസ്റിന്‍ പറഞ്ഞു. രോഗം മൂര്‍ച്ഛിച്ച വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം മാണിയും ആശുപത്രിയിലെത്തിയിരുന്നു.

ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. >br>
1950 സെപ്റ്റംബര്‍ 16-ന് എറണാകുളം ജില്ലയിലെ ഒലിയപ്പുറത്ത് ടി.എസ്.മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ടി.എം. ജേക്കബ് ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണു പൊതുപ്രവര്‍ത്തന ത്തിലേക്കു കടന്നത്. 1964-ല്‍ കേരള കോണ്‍ഗ്രസ് അംഗമായി. 1971-ല്‍ കേരള സ്റുഡന്റ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1972-75 കാലഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. 1976 മുതല്‍ മൂന്നു വര്‍ഷക്കാലം കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റായിരുന്നു. 1979- 82, 1987-91 കാലഘട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 1977-ല്‍ പിറവത്തുനിന്ന് ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 

അഞ്ചു മുതല്‍ 11 വരെയുള്ള അസംബ്ളികളില്‍ തുടര്‍ച്ചയായി പിറവം, കോതമംഗലം മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. നാലുതവണ മന്ത്രിയായി. 1982-ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയായി. 1991 മുതല്‍ കരുണാകരന്‍ ജലസേചന, സാംസ്കാരിക വകുപ്പുകളുടെ ചുമതല ഏല്പിച്ചതും ജേക്കബിനെയായിരുന്നു. തുടര്‍ന്നുവന്ന ആന്റണി മന്ത്രിസഭയിലും ജേക്കബ് ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരള സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍ അംഗം, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്നീ നിലകളിലും ജേക്കബ് പ്രവര്‍ത്തിച്ചു. 2006-ലെ തെരഞ്ഞെടുപ്പില്‍ പിറവത്ത് പരാജയപ്പെട്ടു. 

പൊതുപ്രവര്‍ത്തനത്തിനിടയില്‍ പുസ്തക വായനയ്ക്കും എഴുത്തിനും സമയം കണ്െടത്തിയിരുന്ന ടി.എം. ജേക്കബ് എന്റെ ചൈനാ പര്യടനം എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഈ പുസ്തകം മൈ ചൈന ഡയറി എന്ന പേരില്‍ ഇംഗ്ളീഷിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരുന്നു. എം.എ, എല്‍.എല്‍.ബി ബിരുദധാരിയാണ്. 2011-ലെ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലം തിരിച്ചുപിടിച്ച് നിയമസഭയിലെത്തിയ ടി.എം. ജേക്കബ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പു മന്ത്രിയായി. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ റേഷന്‍ കാര്‍ഡ് വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ടി.എം. ജേക്കബിനു സാധിച്ചിരുന്നു.

ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. (മുന്‍ മുവാറ്റുപുഴ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ പുത്രി) മക്കള്‍: അഡ്വ. അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി. മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍, ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം). 

നാളെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചു.

അന്തരിച്ച മന്ത്രി ടി.എം. ജേക്കബിനോടുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയായിരിക്കുമെന്നു പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇന്ന് അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജേക്കബിന്റെ മരണവിവരം അറിയിച്ചശേഷം ഇന്നു നിയമസഭ പിരിയും തിരുവനന്തപുരം: മന്ത്രി ടി.എം.ജേക്കബ് അന്തരിച്ച വിവിരം സഭാംഗങ്ങളെ ഔദ്യോഗികമായി അറിയച്ചശേഷം ഇന്നു നിയമസഭ പിരിയുമെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളൊന്നും ഉണ്ടാവില്ല. ഡിവൈഎഫ്ഐ നടത്താനിരുന്ന നിയമസഭാ മാര്‍ച്ചും മാറ്റി വച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ പരിപാടികള്‍ മാറ്റി തിരുവനന്തപുരം: ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു


courtesy: kidangoor express

domenica 30 ottobre 2011

മന്ത്രി T. M. JACOB അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയുമായ ടി.എം.ജേക്കബ് (61) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ നിയമസഭാ സമാജികരില്‍ ഒരാളായാണ് ടി.എം.ജേക്കബ് അറിയപ്പെടുന്നത്.

വകുപ്പ് ഭരണത്തിലും വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന കാര്യത്തിലും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കൃത്യതയും പ്രാവീണ്യവുമാണ് ജേക്കബിനെ പ്രിയങ്കരനാക്കുന്നത്. പിറവം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹം 1977 ലാണ് ആദ്യമായി എം.എല്‍.എ. ആകുന്നത്. ഇരുപത്തിയാറാം വയസ്സിലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 77 മുതല്‍ 2002 വരെ തുടര്‍ച്ചയായി നിയമസഭാംഗമാണ്.

1991, 1996, 2001 വര്‍ഷങ്ങളില്‍ പിറവത്തെ പ്രതിനിധീകരിച്ച അദ്ദേഹം 1980, 1982, 1987 വര്‍ഷങ്ങളില്‍ കോതമംഗലത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയായും ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ പ്രവര്‍ത്തനങ്ങളുടേയും നയപരമായ ഇടപെടലുകളുടേയും പേരില്‍ ഏറെ ശ്രദ്ധ നേടിയ നേതാവായിരുന്നു ജേക്കബ്. കേരളം കണ്ട ഏറ്റവും മികച്ച സാമാജികന്‍ എന്ന് മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ വിശേഷിപ്പിച്ച നേതാവാണ് ടി.എം.ജേക്കബ്.

1950 സപ്തംബര്‍ 16 ന് എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിലെ താണിക്കുന്നേല്‍ തറവാട്ടിലാണ് ജനനം. പിതാവ് ടി.എസ്.മാത്യു, മാതാവ് അന്നമ്മ. മണ്ണത്തൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആനി ജേക്കബാണ് ഭാര്യ. മക്കള്‍: അനൂപ് ജേക്കബ്, അമ്പിളി. സംസ്‌കാരം പിന്നീട് നടക്കും.
 പ്രിയ നേതാവിന് ആദരാഞ്ജലികള്‍.....................ENTE  PUNNATHURA TEAM....

കല്ലിട്ടുനടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.മിനി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Malayalam Newsകിടങ്ങൂര്‍: റോഡിലെ കൊടുംവളവ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. അയര്‍ക്കുന്നം റോഡില്‍ പന്നഗം പാലത്തിനു സമീപത്തെ വളവാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നത്. ഈ അപകട വളവില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച് ലോറിഡ്രൈവര്‍ സന്തോഷ് കെ.ആറിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 2.30 നാണ് അപകടം നടന്നത്. ലോറിയുമായി കൂട്ടിയിടിച്ച ബസ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. അപകടം പതിവായിട്ടും അധികൃതര്‍ അശ്രദ്ധ തുടരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ അപകടവളവിനെക്കുറിച്ച് നിരവധി തവണ കിടങ്ങൂര്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളവില്‍ ആവശ്യത്തിന് വീതിയില്ലാത്തതാണ് പ്രദേശത്തെ അപകടകളമാക്കുന്നത്. പന്നഗം പാലം മുതല്‍ കല്ലിട്ടുനട വരെയുള്ള റോഡ് സ്വകാര്യവ്യക്തികള്‍ കയ്യേറിയതായി റവന്യു അധികൃതര്‍ സര്‍വ്വേയില്‍ കണ്ടെത്തിയതായി അറിയുന്നു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാനോ റോഡ് വീതി കൂട്ടാനോ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നരമീറ്ററോളം പുറമ്പോക്ക് കയ്യേറിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് റോഡന്റെ വീതി കൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു


courtesy: kidangoor express

venerdì 28 ottobre 2011

പുന്നത്തുറ ചാരാത്ത് ജോണിയുടെ ഭാര്യ അന്നമ്മ നിര്യാതയായി


ഹുസ്റ്റെന്‍ :പുന്നത്തുറ  ചാരാത്ത് ജോണിയുടെ ഭാര്യ അന്നമ്മ (55)ഹുസ്റ്റനില്  നിര്യാതയായി.മക്കള്‍ ; ജസ്റ്റിന്‍ , റ്റീന .പരേത വെളിയന്നൂര്‍ തെക്കേപള്ളികൊട്ടാരത്തില്‍ കുടുംബഗമാണ് . വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9  വരെ ഹുസ്റ്റെന്‍ ക്നാനായ കമ്മ്യുണിറ്റി സെന്റെറില്‍ പൊതു ദര്‍ശനം ഉണ്ടായിരിക്കുന്നതിരിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 10  മണിക്ക്  St.Thomas Accumose പള്ളിയില്‍ .

sabato 22 ottobre 2011

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌ ആശുപത്രിക്ക്‌ അവാര്‍ഡ്‌

Malayalam Newsതൃശൂര്‍: ഓള്‍ കേരള ജനനാവകാശ സംരക്ഷണ സമിതിയുടെ 2011 ലെ സ്‌പെഷല്‍ അവാര്‍ഡിന്‌ അര്‍ഹമായ മൂന്ന്‌ ഹോസ്‌പിറ്റലുകളിലൊന്നായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ഡ്‌ മിഷന്‍ ഹോസ്‌പിറ്റല്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ടൗണ്‍ഹാളില്‍ ഓള്‍ കേരള ജനനാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മതസൗഹാര്‍ദ നിറകുടുംബ മഹോത്സവം 2011 ല്‍ വച്ച്‌ ഹോസിപിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡേവിഡ്‌ എസ്‌.വി.എം, തോമസ്‌ ഉണ്ണിടാന്‍ എം.എല്‍.എ യില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങി. ആതുരശുശ്രൂഷ രംഗത്ത്‌ ഭ്രൂണഹത്യയെ നിരുത്സാഹപ്പെടുത്തുകയും, ജീവന്റെ ഭിഷഗ്വര പ്രതിജ്ഞയെ അഭംഗുരം പാലിച്ചു പോരുന്ന ഗൈനക്കോളജിസ്‌റ്റ്‌ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിന്‌ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌ മിഷന്‍ ഹോസ്‌പിറ്റലിലെ സിസ്റ്റര്‍ ഡോ.മേരി മാര്‍സലസ്‌ എസ്‌.വി.എം അര്‍ഹയായി. ബിഷപ്‌ മാര്‍ പാസ്റ്റര്‍ ജോസഫ്‌ നീലങ്കാവില്‍ അവാര്‍ഡ്‌ സമ്മാനിച്ചു.


courtesy: kidangoor express

mercoledì 12 ottobre 2011

ജീവന് ഭീഷണിയായി ടിപ്പറുകള്‍ പായുന്നു. കൊങ്ങാണ്ടൂരില്‍ ടിപ്പര്‍ലോറിയിടിച്ച് ഒരു ജീവന്‍ കൂടി പൊലിഞ്ഞു.

Malayalam Newsകിടങ്ങൂര്‍: നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യജീവന് ഭീഷണിയായി കിടങ്ങൂര്‍- അയര്‍ക്കുന്നം പഞ്ചായ്ത്തുകളില്‍ ടിപ്പര്‍ ലോറികള്‍ പായുന്നു. സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ലോറികള്‍ പായുന്നത്. ടിപ്പര്‍ലോറികളില്‍ മണ്ണ്, കല്ല് എന്നിവ കൊണ്ടുപോകുമ്പോള്‍ മൂടി കൊണ്ടുപോകണമെന്ന് നിര്‍ദ്ദശിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. ഇതുമൂലം പൊടിയുടെ ശല്യവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം കൊങ്ങാണ്ടൂര്‍ പാറേവളവിനു സമീപം ടിപ്പര്‍ലോറിയിടിച്ചു പരിക്കേറ്റ പുല്ലുവേലില്‍ ജോസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും, അയര്‍ക്കുന്നം പോലീസ് എസ്.ഐ എം.ഡി രാധാകൃഷ്ണന്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
courtesy: kidangoor express

domenica 9 ottobre 2011

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

2011-12 വര്‍ഷത്തിലെ ഏറ്റുമാനൂര്‍ ഉപജില്ലാ ഗയിംസ് മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ഏറ്റുമാനൂര്‍ എ.ഇ ഒ ശ്രീമതി മരിയ മാത്യു ട്രോഫികള്‍ വിതരണം ചെയ്തു.ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ. ജേക്കബ് വാലേല്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.എസ്.ടി.എ സെക്രട്ടറി ഇ.കെ ജോഷി ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. ഫിലിപ്പ് തോമസ് സ്വാഗതവും ഹെഡ്മാസ്റര്‍ ശ്രീ. സി.യു തോമസ് കൃതജ്ഞതയും ആര്‍പ്പിച്ചു. ഈ വിജയത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത കായികാദ്ധ്യാപകന്‍ ശ്രീ. എ.ജെ അഗസ്റിനെ യോഗം അഭിനന്ദിച്ചു.


courtesy: kidangoor express

ജലനിരപ്പ് താന്നതോടെ മീനച്ചിലാറ്റില്‍ ചാകര.

Malayalam Newsകിടങ്ങൂര്‍: ചെക്ക്ഡാമില്‍ നിന്നും പിടിക്കുന്ന ആറ്റുപരല്‍ മീന്‍ കണ്ടാല്‍ ആരും ഒന്നു മോഹിച്ചു പോകും. കാരണം യാതൊരു മായവും കലരാത്ത ഒന്നാം തരം ശുദ്ധജലമത്സ്യമാണ് ഇവിടെ നിന്നു ലഭിക്കുന്നത്. ചെക്കുഡാമിനു മുകളില്‍ മണല്‍ചാക്ക് കുറുകെ നിരത്തി വച്ച് അതിനുമുകളില്‍ ചാട്ടവല വച്ച് വളരെ ശാസ്ത്രീയമായിട്ടാണ് ഇവിടെ മീന്‍പിടുത്തം നടക്കുന്നത്. കൂടുതലായും പരല്‍മീനാണ് വലയില്‍ ചാടുന്നത്. ഒന്നിനുപിറകേ ഒന്നായി ചാടുന്നത് എല്ലാവരും വളരെ കൌതുകത്തോടെയാണ് നോക്കിക്കണുന്നത്. 10 മിനിറ്റ് ഇടവിട്ട് വല എടുത്ത് ആവശ്യക്കാര്‍ക്ക് മീന്‍ കൊടുക്കുന്നുമുണ്ട്. യാതൊരു മായവുമില്ലാത്തതിനാല്‍ ആവശ്യക്കാരും ഏറെയാണ്. കിലോയ്ക്ക് 70 രൂപയാണ് പരലിന്. ഒരു ദിവസം 10 മുതല്‍ 20 കിലോയെങ്കിലും ലഭിക്കുമെന്ന് മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളി കിടങ്ങൂര്‍എക്സ്പ്രസിനോടു പറഞ്ഞു. വനിതകളും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.


courtesy: kidangoor express

martedì 27 settembre 2011

പുന്നത്തുറ കടിയംപള്ളില്‍ കെ. എം. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു.

പുന്നത്തുറ: കടിയംപള്ളില്‍ കെ. എം. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (82) അന്തരിച്ചു. സംസ്ക്കാരം 28-9-2011 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് പഴയ പ്പള്ളിയില്‍. മക്കള്‍: ലൈസാമ്മ, മേരിക്കുട്ടി (ഡല്‍ഹി), ലയോണി, സെലിമോള്‍, പുഷ്പ, പൌളിന്‍ (സൌദി അറേബ്യ), ജയ്മോന്‍. മരുമക്കള്‍: മാത്യു അമ്പാട്ട് (ലിബിയ), മാത്തുക്കുട്ടി കുരീത്തറ, ജോസ് താന്നിപ്പറമ്പില്‍, സാബു കുഴിക്കാട്ടില്‍, കുര്യാക്കോസ് കൊച്ചുവട്ടോത്തറ, സെലീന തട്ടാപറമ്പില്‍.



സംസ്കര ചടങ്ങുകള്‍ 3pm മുതല്‍ ക്നാനായ വോയിസില്‍ തല്‍സമയം ഉണ്ടായിരിക്കുന്നതായിരിക്കും

 

അയര്‍ക്കൂന്നത്ത് കഞ്ചാവ് വില്പന വ്യാപകമാകുന്നു.

അയര്‍ക്കുന്നം: പ്രദേശത്ത് കഞ്ചാവ് വില്പന വ്യാപകമാകുന്നതായി പരാതി ഉയരുന്നു. അയര്‍ക്കുന്നം ബസ് സ്റാന്‍ഡിലും സമീപപ്രദേശങ്ങളിലുമാണ് കഞ്ചാവ് വില്പന വ്യാപകമായി നടക്കുന്നത്. പോലീസ് അധികാരികള്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്

domenica 25 settembre 2011

കിടങ്ങൂര്‍ പോലീസിന്റെ നേതൃത്തത്തില്‍ മണല്‍വേട്ട 5 വള്ളങ്ങള്‍ വെള്ളത്തില്‍ മുക്കി

Malayalam Newsകിടങ്ങൂര്‍.കിടങ്ങൂര്‍ എസ് ഐ സജീവ്‌ ചെറിയാന്റെ നേതൃത്തത്തില്‍ മണല്‍വേട്ട വ്യാപകമാക്കി.കിടങ്ങൂര്‍ ചെക്ക് ഡാമിന് സമീപം പത്തോളം വള്ളങ്ങളില്‍ മണല്‍ അനധികൃതമായി കയറ്റിക്കൊണ്ടിരുന്നപ്പോള്‍ ആണ് ഹൈബര്‍ ബോട്ടില്‍ എത്തിയ പോലീസ് മണല്‍ നിറച്ച അഞ്ചു വള്ളങ്ങള്‍ വെള്ളത്തില്‍ മുക്കി കളഞ്ഞത്.ഈ വള്ളങ്ങള്‍ കടവിലേക്ക് കൊണ്ട് പോകുവാന്‍ തുടങ്ങുകയായിരുന്നു പോലീസ് എത്തിയപ്പോള്‍.പോലീസിനെ കണ്ട തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു.മീനച്ചില്ലാറിന്റെ ജലനിരപ്പ്‌ താണതോടെ മണല്‍വാരല്‍ വ്യാപകമായി.കരുത്തടത് കടവ് പാതിരക്കടവ്,കടുതോടില്‍ കടവ് ചെക്ക് ഡാം,കോലടി കടവ് തുടങ്ങി പലയിടങ്ങളിലും മണല്‍വാരല്‍ നടക്കുന്നുണ്ട് ഹൈബര്‍ ബോട്ട് തുടങ്ങിയ ആധുനിക സൌകര്യങ്ങള്‍ ഇല്ലാത്തതാണ് മണല്‍ വേട്ട തടയുവാന്‍ പലപ്പോഴും സാധിയ്ക്കാത്തത് എന്ന് കിടങ്ങൂര്‍ പോലീസ് അധികാരികള്‍  അറിയിച്ചു.മണല്‍ വേട്ടയ്ക്ക് കിടങ്ങൂര്‍ എസ് ഐ സജീവ്‌ ചെറിയാന്റെ ഒപ്പം എ എസ് ഐ ഗോപിനാഥന്‍ നായര്‍ നൌഷാദ് കെ വി ,സണ്ണി മോന്‍.സുരേഷ് ബി നായര്‍,കെ കെ കുര്യന്‍ തുടങ്ങിയവര്‍ നേത്രുതം കൊടുത്തു.


courtesy: kidangoor express

mercoledì 21 settembre 2011

67 കാരിയെ മാനഭംഗം ചെയ്തതിന് 32 കാരനെതിരേ കേസ്

അയര്‍ക്കുന്നം: 67 വയസുകാരിയെ മാനഭംഗം ചെയ്ത കേസില്‍ 32 കാരനെതിരേ പരാതി. തിരുവഞ്ചൂര്‍ വന്തല്ലൂര്‍ക്കര കോളനിയില്‍ മണിയന്‍തിട്ടയില്‍ ലാലുവിനെതിരേയാണു പരാതി. പരാതിക്കാരിയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകനാണ് ലാലു. ഇക്കഴിഞ്ഞ 12-നായിരുന്നു സംഭവം. പ്രതിക്കെതിരേ കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. അയര്‍ക്കുന്നം എസ്ഐ എം.ടി. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം


.courtesy: kidangoor express



അയര്‍ക്കുന്നത്ത് പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റില്‍

Malayalam Newsട്യൂഷന് പോവുകയായിരുന്ന വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തിയശേഷം 11 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് ഉഗ്രപുരം അരിക്കോട് തായതയ്യില്‍ മുഹമ്മദ് (23) ആണ് അയര്‍ക്കുന്നം പോലീസിന്റെ പിടിയിലായത്.

അയര്‍ക്കുന്നം താന്നിക്കപ്പടിക്ക് സമീപത്തെ റബ്ബര്‍തോട്ടത്തില്‍ വെച്ചായിരുന്നു സംഭവം. സഹോദരിയോടൊപ്പം നടന്നുപോകുമ്പോള്‍ മുഹമ്മദ് തടഞ്ഞുനിര്‍ത്തി, പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഇവര്‍ വീട്ടിലെത്തി വിവരം പറഞ്ഞതനുസരിച്ച് പോലീസില്‍ രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കുകയായിരുന്നു. മുഹമ്മദ് വീടുകള്‍ കയറിയിറങ്ങി പുസ്തകവില്പന നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കഞ്ഞിക്കുഴിയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.



courtesy: kidangoor express

venerdì 16 settembre 2011

കിടങ്ങൂര് കടകള്‍ നശിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം.വി.എന്‍ വാസവന്‍

കിടങ്ങൂര്‍:കടകള്‍ നശിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുവാന്‍ പോലീസധികാരികള്‍ തയ്യാറാകണമെന്ന് വി.എന്‍ വാസവന്‍. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പി.എന്‍ വിനു, ഉഴവൂര്‍ വിജയന്‍, ലാലിച്ചന്‍ ജോര്‍ജ് ,റ്റി അര്‍ രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു.നിരവധി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.


courtesy: kidangoor express

കിടങ്ങൂര്‍ സംഘര്‍ഷം.സനീഷിനെതിരെ കൊലപാതകക്കേസ്:

കിടങ്ങൂര്‍.കിടങ്ങൂരില്‍ സംഘര്‍ഷം തുടരുന്നു.ഒളിവില്‍ കഴിയുന്ന സനീഷിനായി തിരച്ചില്‍ ശക്തമാക്കി.കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍ ആയതോടെ അഞ്ചു പ്രതികള്‍ റിമാന്റിലാണ്. 

തിരുവോണ നാളില്‍ കിടങ്ങൂര്‍ സ്വദേശികളെ സഹോദരങ്ങളെ ഒരു സംഘം അക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം.



courtesy: kidangoor express

mercoledì 14 settembre 2011

മീനച്ചിലാറ്റില്‍ മണല്‍ക്കൊള്ള വ്യാപകമായി,കൂടുതല്‍ മണല്‍ കടത്തു നടക്കുന്നത് കിടങ്ങൂര്


മീനച്ചിലാറ്റില്‍ മണല്‍ക്കൊള്ള വ്യാപകമായി. മീനച്ചിലാറ്റില്‍ ജലനിരപ്പ് താണതോടെയാണ് മണല്‍വാരല്‍ രൂക്ഷമായിരിക്കുന്നത്.മണല്‍വാരല്‍ തടയുന്നതിനായി മണല്‍ സ്ക്വാഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മണല്‍ക്കൊള്ള പൂര്‍ണമായി തടയാന്‍ കഴിഞ്ഞിട്ടില്ല. മണല്‍ സ്ക്വാഡ് പരിശോധനയ്ക്കായി പുറപ്പെടും മുന്‍പേ മണല്‍ മാഫിയ വിവരമറിയുന്നതായും ആക്ഷേപമുണ്ട്. എങ്കിലും അടുത്തിടെ ലോഡു കണക്കിനു മണലും വാഹനങ്ങളും മണല്‍ സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. പ്രദേശത്ത് കിടങ്ങൂര്‍ പഞ്ചായത്തിലെ കടവുകളിലാണ് ഏറ്റവും കൂടുതല്‍ മണല്‍ കടത്തു നടക്കുന്നത്.

രാത്രി കാലങ്ങളില്‍ മീനച്ചിലാറ്റിലെ വിവിധ കടവുകളില്‍ നിന്ന് ലോഡു കണക്കിനു മണലാണ് പ്രതിദിനം കടത്തുന്നത്. കിടങ്ങൂര്‍ പഞ്ചായത്തിലെ കറുത്തേടത്ത്, ചെമ്പിളാവ്, പാതിര, കോലടി, മൂഴിക്കല്‍, കടുതോടില്‍ കടവുകളില്‍ നിന്നും ചെക്കുഡാമില്‍ നിന്നും മണല്‍വാരല്‍ നടക്കുന്നുണ്ട്. പുലര്‍ച്ചെയാണ് മണല്‍വാരല്‍ രൂക്ഷമായിരിക്കുന്നത്. പൊലീസിന്റെയും റവന്യൂ അധികൃതരുടെയും ഒത്താശയും പലപ്പോഴും മണല്‍മാഫിയായ്ക്ക് ലഭിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.


courtesy: kidangoor express

കിടങ്ങൂര്‍ എസ് ഐ ക്ക് സ്ഥലം മാറ്റം

കിടങ്ങൂര്‍.നിരവധി ആരോപണങ്ങള്‍ക്കും സമ്മര്‍ധങ്ങള്‍ക്കും ഒടുവില്‍ കിടങ്ങൂര്‍ എസ് ഐ ക്ക് സ്ഥലം മാറ്റം.കിടങ്ങൂര്‍ എസ് ഐ കെ എം കുര്യാക്കോസിനെ തിടനാടെയ്ക്ക്(ഈരാറ്റുപേട്ട)മാറ്റിയപ്പോള്‍ തലയോലപ്പറമ്പ് എസ് ഐ വള്ളിച്ചിറ സ്വദേശി സജീവ്‌ ചെറിയാന്‍ ആണ് കിടങ്ങൂരിലേക്ക് വരുന്നത്.കിടങ്ങൂരിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് സ്ഥലം മാറ്റത്തില്‍ കലാശിച്ചത് എന്ന് കരുതപ്പെടുന്നു.എസ്.പി. സി. രാജഗോപാലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.


courtesy: kidangoor express

സംഘര്‍ഷം:മൂന്നുപേര്‍കൂടി പിടിയില്‍ പച്ചക്കറിക്കടയില്‍ ബോംബുഭീഷണിയും

Malayalam Newsകിടങ്ങൂര്‍:കിടങ്ങൂര്‍ സംഘര്‍ഷവുമായി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മൂന്നു പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. 

പിറയാര്‍ വടക്കേക്കുറ്റ് ശരത് (23), കിഴക്കേപ്പറമ്പില്‍ രാജു (39), കളരിക്കല്‍ സുധീഷ് (26) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ കല്ലിട്ടുനട ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്. കോട്ടയത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു. ജില്ലാ ആസ്​പത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കിടങ്ങൂര്‍ തെക്കേക്കുറ്റ് വിനീത്‌മോഹന്‍ (24), കിഴക്കേക്കുറ്റ് ജിത്ത് ശ്രീകുമാര്‍ (21) എന്നിവരെ കോട്ടയം ടൗണില്‍നിന്ന് ഞായറാഴ്ച പിടികൂടിയിരുന്നു. ഇവരെയും കോടതി റിമാന്‍ഡ്‌ചെയ്തു. സനീഷ് എന്നയാളെക്കൂടി ഇനി പിടികൂടാനുണ്ട്. കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. 

തിരുവോണ ദിവസമാണ് ടൗണില്‍ ഇവര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. കിടങ്ങൂര്‍ സ്വദേശികളായ യുവാക്കളെ മര്‍ദ്ദിച്ചശേഷം ടൗണിലെ പച്ചക്കറിക്കടയില്‍ കയറി ഒളിച്ചിരുന്ന ഇവരെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഇവരെ പ്രതികളാക്കി കേസെടുക്കുകയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് ഈ പച്ചക്കറിക്കടയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാതഭീഷണി പരിഭ്രാന്തി പരത്തി. 

കോട്ടയത്തുനിന്ന് പോലീസ് നായയും ബോംബ് സ്‌ക്വാഡും എത്തി കട പരിശോധിച്ചപ്പോള്‍ വ്യാജഭീഷണിയാണിതെന്ന് മനസ്സിലായി. കോട്ടയത്ത് എസ്.പി.യുടെ ഓഫീസിലേക്ക് ഫോണില്‍ വിളിച്ചാണ് വ്യാജസന്ദേശം ആരോ കൈമാറിയത്. ഇതുസംബന്ധിച്ചും അന്വേഷണംനടത്തും.കിടങ്ങൂര്‍ എസ്.ഐ കെ.എം കുര്യാക്കോസും സംഘവും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് വന്‍ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.





courtesy: kidangoor express

മാസ് ഫുട്ബോള്‍ മേളയ്ക്ക് സമാപനം

Malayalam Newsകിടങ്ങൂര്‍: കിടങ്ങൂര്‍ മാസിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ഫുട്ബോള്‍ മേള സമാപിച്ചു. വൈകുന്നേരം നടന്ന ഫൈനല്‍ മത്സരത്തില്‍ പതിനാലാം വാര്‍ഡ് പതിമുന്നാം വാര്‍ഡിനെ 3-0 ന് പരാജയപ്പെടുത്തി. മേളയോടനുബന്ധിച്ച് പുരുഷന്മാരുടെ വടംവലി, വനിതകളുടെ വടംവലി, ടു വീലര്‍ ഫ്രാന്‍സി ഡ്രസ് എന്നിവ നടത്തി. സമാപന സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോഷി കുമ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബോബി മാത്യു വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.ജോസ് കോലടി, സോമന്‍ ഒറ്റാട്ട്, സാനു പാട്ടശ്ശേരി, രഘുനാഥ്, ജോസ്കുട്ടി, സജി, പ്രദീപ് വലിയപറമ്പില്‍, പിറ്റി ജോസഫ്, കെ.എം രാധാകൃഷ്ണന്‍, വി.കെ സുരേന്ദ്രന്‍, കെ.ആര്‍ സുന്ദരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




courtesy: kidangoor express

അക്രമികള്‍ പിടിയില്‍ പോലീസ് വീണ്ടും മാതൃക കാട്ടി

Malayalam Newsകിടങ്ങൂര്‍.കഴിഞ്ഞ ഓണം നാളില്‍ കിടങ്ങൂ ര് ഗുണ്ടാവിളയാട്ടം നടത്തിയ ആറംഗസംഘത്തിലെ രണ്ടുപേരെ കിടങ്ങൂര്‍ പോലീസ് കോട്ടയത്ത് വെച്ച് ഓടിച്ചിട്ട്‌ പിടിച്ചു.കിടങ്ങൂര്‍ എ എസ് ഐ ഗോപിനാഥന്‍ നായരുടെ നേതൃത്തത്തില്‍ ഉള്ള സംഘം ആണ് പ്രതികളെ പിടികൂടിയത്.

അക്രമികള്‍ കോട്ടയം ഭാഗത്തുണ്ട് എന്ന് വിവരം വെച്ച് കിടങ്ങൂര്‍ പോലീസ് കോട്ടയത്തേക്ക് പോകുകയായിരുന്നു.പോലീസിനെ കണ്ട അക്രമികള്‍ ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ അക്രമികള്‍ക്ക് പിന്നാലെ ചെന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് പിടിയില്‍ ആയ വിനീത് കിഴക്കേക്കുറ്റ് ,ജിത്തു ശ്രീകുമാര്‍ എന്നിവരെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.സുധീഷ്, രാജു, ശരത് എന്നിവരാണ് രക്ഷപ്പെട്ടത്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. 

പ്രതികളായ അഞ്ചു യുവാക്കള്‍ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെ പതിനൊന്നാം വാര്‍ഡില്‍ ചികില്‍സതേടിയിരുന്നു. ഇവര്‍ ആശുപത്രി വിടുമ്പോള്‍ അറസ്റ്റ് ചെയ്യാനായി കിടങ്ങൂര്‍ പൊലീസ് രണ്ടു പൊലീസുകാരെ മഫ്തിയില്‍ നിര്‍ത്തിയിരിക്കുമ്പോഴാണ് പ്രതികള്‍ നാടകീയമായി രക്ഷപ്പെടാന്‍ ശ്രമിച്ചത്.ഇവരെ ആശുപത്രിയില്‍നിന്നു വിട്ടയയ്ക്കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നു കിടങ്ങൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോഴാണു പ്രതികള്‍ രക്ഷപ്പെട്ടത്.ഇവര്‍ എത്തുന്നതറിഞ്ഞ പ്രതികള്‍ ഡോക്ടര്‍മാരോട് തട്ടിക്കയറിയശേഷം ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇവര്‍ക്ക് രക്ഷപ്പെടുന്നതിന് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നതായി സൂചനയുണ്ട്.

മഫ്തിയില്‍ കാവലുണ്ടായിരുന്ന പൊലീസിനെ വെട്ടിച്ചു ജില്ലാ ആശുപത്രിയുടെ പ്രധാന വാതിലിലൂടെ പുറത്തിറങ്ങിയ പ്രതികള്‍ കെകെ റോഡിലൂടെ ചെല്ലിയൊഴുക്കം റോഡിലെത്തി.ഇൌ സമയം ജില്ലാ ആശുപത്രിയിലെത്തിയ കിടങ്ങൂര്‍ പൊലീസ് സംഘം ഇവര്‍ രക്ഷപ്പെട്ട വഴിയെ പിന്‍തുടര്‍ന്നു. ആശുപത്രിയില്‍ കാവലിലുണ്ടായിരുന്ന മഫ്തി പൊലീസുകാര്‍ക്കൊപ്പം എത്തിയ പൊലീസുകാര്‍ ശാസ്ത്രി റോഡില്‍വച്ച് പ്രതികളില്‍ രണ്ടുപേരെ പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാള്‍ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാരും പൊലീസിന്റെ സഹായത്തിനെത്തി. മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കിടങ്ങൂര്‍ എസ്ഐ: കെ.എം. കുര്യാക്കോസ് വയര്‍ലസിലൂടെയും മൊബൈലിലൂടെയും കോട്ടയം ഇൌസ്റ്റ്, വെസ്റ്റ്, ട്രാഫിക്ക് പൊലീസില്‍ വിവരമറിയിച്ചതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസിന്റെ തലങ്ങും വിലങ്ങുമുള്ള ഓട്ടം കണ്ട് നാട്ടുകാരും ഒപ്പം കൂടിയതോടെ നഗരത്തിനു കാഴ്ചയുമായി.നഗരത്തില്‍ ഇവര്‍ പരിശോധന നടത്തിയെങ്കിലും രക്ഷപ്പെട്ട മൂന്നുപേരെ കണ്ടെത്താന്‍ സാധിച്ചില്ല. 





courtesy: kidangoor express

മാതൃകയായി കിടങ്ങൂര്‍ പോലീസ്


കിടങ്ങൂര്‍.കിടങ്ങൂര്‍ നിവാസികളുടെ ആഗ്രഹവും ആവശ്യവും അറിഞ്ഞ് കിടങ്ങൂര്‍ പോലീസ്.ഇന്ന് രാവിലെ മുതല്‍ മാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണാഘോഷപ്പരിപാടികള്‍ക്ക് തകര്‍പ്പന്‍ തുടക്കം.കിടങ്ങൂര്‍ കണ്ടത്തില്‍ വെച്ചേറ്റവും വലിയ പോലീസ് സംരഷണം ആണ് ഓണാഘോഷപ്പരിപാടികള്‍ക്ക് കിടങ്ങൂരില്‍ കണ്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ മത നേതാക്കള്‍ നിരന്തരമായി പോലീസും ആയി ചെയ്ത ചര്‍ച്ചയുടെ ഭലം ആയിട്ടാണ് ഇന്ന് കിടങ്ങൂര്‍ നിവാസികളുടെ ആഗ്രഹത്തിന് പോലീസ് സമ്മതം മൂളിയത്.ഇനി കിടങ്ങൂരില്‍ ഉള്ള അക്രമികളെ കൂടി പിടികൂടി കടുത്ത ശിഷ വാങ്ങിക്കൊടുത്ത് വീണ്ടും പോലീസ് മാതൃക കാട്ടും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.


courtesy: kidangoor express

ജീവന്‍ കൊടുത്തും ഓണാഘോഷം നടത്തും.കിടങ്ങൂര്‍ നിവാസിക

കിടങ്ങൂര്‍.മുന്‍വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്ന മാസിന്റെ ഓണാഘോഷപരിപാടികള്‍ 10- വാര്‍ഷികം പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങലോടെ ആണ് നടത്തിവന്നിരുന്നത്.എന്നാല്‍ ചില സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം കിടങ്ങൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഓണാഘോഷപരിപാടികള്‍ നിറുത്തിവെയ്ക്കാന്‍ കിടങ്ങൂര്‍ പോലീസ് ഓണാഘോഷ കണ്‍വീനര്‍ ജോഷി കുംബുക്കലിന് ഉത്തരവ് നല്‍കിയിരുന്നു. 

എന്നാല്‍ എല്ലാവര്‍ഷവും ജാതിമത ഭേദമന്യേ കിടങ്ങൂര്‍നിവാസികള്‍ ആഘോഷിക്കുന്ന ഓണാഘോഷം ഇത്തവണയും മുന്‍നിശ്ചയപ്രകാരം തന്നെ നടത്തണം എന്ന നാട്ടുകാരുടെ ആവശ്യം മാസ് സംഘാടകരെ ഓണാഘോഷം നടത്തുവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുവാണ്. എന്ത് വിലകൊടുത്തും കിടങ്ങൂരിന്റെ സമാധാനം നിലനിര്‍ത്തുന്നതിനൊപ്പം ഓണാഘോഷവും നടത്തും എന്നവാശിയില്‍ ആണ് കിടങ്ങൂര്‍നിവാസികള്‍.ദുഷ്ടശക്തികള്‍ക്ക് കിടങ്ങൂരില്‍ സ്ഥാനം ഇല്ല എന്നും അവര്‍മൂലം കിടങ്ങൂരിന്റെ ദിനചര്യങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കിടങ്ങൂരിന്റെ മക്കള്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി അണി നിരന്നിരിക്കുവാണ്.

ജനങ്ങള്‍ക്ക്‌ സംരക്ഷണവും സമാധാന ജീവിതത്തിനവസരവും ഉണ്ടാക്കേണ്ട പോലീസിന്റെ കഴിവുകേട് കൊണ്ടാണ് അക്രമികള്‍ കിടങ്ങൂരില്‍ നിലനിന്നിരുന്നതെന്നും,അക്രമത്തിന് ശേഷം അവര്‍ രക്ഷപെടാന്‍ കാരണം ആയതെന്നും പരക്കെ ആരോപണം ഉണ്ട്.അതിന്റെ പ്രധിഷേധം കൊണ്ടും കൂടിയാണ് ഓണാഘോഷ പരിപാടികളും ആയി മുന്നോട്ട് പോകുവാന്‍ നാട്ടുകാരെ നിര്‍ബന്ധിതരാക്കിയത്.





courtesy: kidangoor express

sabato 10 settembre 2011

മാസിന്റെ ഫുട്ബാള്‍ മേളയ്ക്ക് താല്‍ക്കാലിക വിലക്ക്

കിടങ്ങൂര്‍.കിടങ്ങൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഓണാഘോഷത്തിന്റെ ഭാഗമായി മാസ് കിടങ്ങൂര്‍ നടത്തിവരുന്ന ഫുട്ബാള്‍ മേള താല്‍കാലികമായി നിറുത്തിവെച്ചു.താല്‍ക്കാലികമായിഫുട്ബാള്‍ മേള നിറുത്തി വെയ്ക്കാന്‍ ഉള്ള ഉത്തരവ് കിടങ്ങൂര്‍ പോലീസ് മാസ് കണ്‍ വീനര്‍ ജോഷി കുംബുക്കലിനു കൈമാറി




courtesy: kidangoor express

കിടങ്ങൂര്‍ ആശുപതി പ്രവര്‍ത്തനത്തോട് ജനത്തിന് അതൃപ്തി


കിടങ്ങൂര്‍.ഗുണ്ടാവിളയാട്ടത്തില്‍ പരുക്കുപറ്റി ചെന്ന കിടങ്ങൂര്‍ നിവാസികള്‍ക്ക് പ്രാഥമിക ചികിത്സ നിഷേധിച്ചു എന്ന് പരാതി. ഇതിനെപറ്റി അന്യോഷിക്കാന്‍ ചെന്ന കിടങ്ങൂര്‍ എക്ഷ്പ്രസ് പ്രധിനിധിയോട് ആശുപത്രി ജീവനക്കാര്‍ തട്ടിക്കേറി.ഇന്നലെ ഗുരുതരമായ പരുക്കുകളോടെ ചികിത്സ തേടി ആശുപത്രിയില്‍ ചെന്ന സഹോദരങ്ങള്‍ക്ക്‌ ചികിത്സ നിഷേധിച്ചത് അല്‍പസമയം ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ പരത്തി.ഇവര്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കിടങ്ങൂര്‍ നിവാസികളുടെ സഹകരണം ഇനി മേല്‍ ആശുപത്രിയോട്‌ ഉണ്ടാകില്ല എന്ന് നാട്ടുകാര്‍ ഭീഷണിപ്പെടുത്തി.തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റ് ഇടപെട്ട് റെറ്റിന്‍ മാത്യു ,റെന്‍സോ മാത്യു എന്നിവര്‍ക്ക് ചികിത്സ നല്‍കുവാന്‍
സമ്മതിക്കുകയായിരുന്നു.

courtesy: kidangoor express

കിടങ്ങൂരില്‍ ഹര്‍ത്താല്‍ സമാധാനപൂര്‍ണ്ണം

ഇന്നലെ തെരുവ് കോളനിയിലെ ഗുണ്ടകള്‍ ടൌണില്‍ നടത്തിയ അക്രമത്തില്‍ പ്രധിക്ഷേധിച്ചു കിടങ്ങൂര്‍ പൌരവലിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ ഹര്‍ത്താലും പ്രകടനവും സമധാനപൂര്‍ണ്ണം.രാവിലെ 8 മണിക്ക് ടൌണില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ കിടങ്ങൂരിലെ നാനാ ജാതി മതസ്ഥര്‍ പങ്കെടുത്തു.ഇന്നലെ വൈകിട്ട് മാസ്സ് ഫുട്ബോള്‍ മേളയുമായി അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ സഹോദരങ്ങളായ കുന്നുംപുരത്തില്‍ റെറ്റിന്‍ ‍മാത്യു,റെന്‍സോ മാത്യു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു .ഇവര്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. http://www.livestream.com/knanayaglobal


courtesy: kidangoor express

കിടങ്ങൂരില്‍ സംഘര്‍ഷം,പച്ചക്കറിക്കട തല്ലിപ്പൊളിച്ചു.നാട്ടുകാര്‍ പോലീസ് സ്റ്റേ ഷനും ഹൈ വേയും ഉപരോധിച്ചു.നാളെ കിടങ്ങൂരില്‍ ഹര്‍ത്താല്‍

കിടങ്ങൂര്‍.ഏതാനും വര്‍ഷങ്ങള്‍ ആയി കിടങ്ങൂരില്‍ നിലനിന്നിരുന്ന സംഘര്‍ഷം രൂക്ഷമായി. കുറച്ചുനാളുകളായി കിടങ്ങൂരും പരിസരത്തും നടന്നു വരുന്ന ഗുണ്ടാവിളയാട്ടത്തില്‍ പ്രധിഷേധിച്ച് നാട്ടുകാര്‍ ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റക്കെട്ടായി അക്രമികള്‍ക്കെതിരെ സംഘടിക്കുന്നു.അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും കൊണ്ടും കിടങ്ങൂരു നടക്കുന്ന പ്രശ്നങ്ങളില്‍ പ്രധിഷേധിച്ചും നാട്ടുകാര്‍ പോലീസ് സ്റ്റേ ഷനും ഹൈ വേയും ഉപരോധിച്ചു.

ഇത്തവണത്തെ മാസ്സിന്റെ ഫുട്ബാള്‍ കളിയോടനുബന്ധിച്ചു നടന്ന വാക്കുതര്‍ക്കമാണ് ഇന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തല്ലില്‍ കലാശിച്ചത് .കുന്നുംപുറം വീട്ടിലെ രണ്ടു സഹോദരങ്ങളെ കിടങ്ങൂര്‍ കോ ഓപ്പ്റേറ്റിവ് ബാങ്കിന് സമീപം ഓണത്തിന്റെ അന്ന് വൈകിട്ട് അടിച്ചു നിലംപരിശാക്കിയത്തിനു പകരം ആയിട്ട് കിടങ്ങൂര്‍ തെരുവില്‍ നിന്ന് സംഘര്‍ഷം ഉണ്ടാക്കിയവരെ തിരഞ്ഞുപിടിച്ച് മറുവിഭാഗം അക്രമിക്കുന്നതായിട്ടാണ് ആദ്യം കിട്ടിയ വിവരം.

കോ ഓപ്പ് റേറ്റി വ് ബാങ്കിന് സമീപം വെച്ച് കൂട്ടമായി വന്ന തെരുവില്‍ നിന്നുള്ള സംഘം സഹോദരങ്ങളെ മാരകായുദങ്ങളും,കല്ലുകള്‍ തോര്‍ത്തില്‍ കെട്ടിയതും ഒക്കെ ആയി അക്രമിക്കുകയായിരുന്നു.അക്രമത്തിനിടയില്‍ സഹോദരങ്ങളില്‍ ഒരുവന്‍ കയ്യില്‍ കിട്ടിയ കുപ്പിയ്ക്കെറിഞ്ഞ് അക്രമികളില്‍ ഒരാളുടെ കാലിനും പരുക്കുപറ്റിയിട്ടുണ്ട് എന്നാണു അറിയാന്‍ കഴിഞ്ഞത്.സഹോദരങ്ങളെ ‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതിനുശേഷം മറുവിഭാഗം നടത്തിയ അക്രമത്തില്‍ തെരുവില്‍ നിന്നുള്ളവര്‍ സംഘം ചേരാറുള്ള കിടങ്ങൂര്‍ ശ്രീമുരുകന്‍ തീയേറ്ററിന് സമീപം ഉള്ള പച്ചക്കറിക്കട തല്ലിപ്പൊളിക്കുകയായിരുന്നു..

ഇപ്പോള്‍ കിട്ടിയത്.8.30 pm ഇന്ത്യന്‍ സമയം 

ഒരു ജീപ്പില്‍ കിടങ്ങൂര്‍ കവലയില്‍ എത്തിയ അക്രമികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. കവലയില്‍ ആയിരക്കണക്കിനാളുകള്‍ ആണ് തടിച്ചുകൂടിയിരിക്കുന്നത് .വിവിധ നേതാക്കള്‍ കിടങ്ങൂരിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.

9.00 pm.കടയില്‍ ഒളിച്ചിരുന്ന പ്രതി രക്ഷപെടുവാന്‍ എസ് ഐ സഹായിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ എസ് ഐ ക്കെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി. കിടങ്ങൂര്‍ കവലയില്‍ തെരുവ് സ്വദേശി നടത്തിയിരുന്ന പഴക്കട നാട്ടുകാര്‍ തല്ലിപ്പൊളിച്ചു.പ്രതികള്‍ക്കായി പോലീസ് തെരുവില്‍ ചെന്നുവെങ്കിലും എല്ലാവരും രക്ഷപെട്ടു. 

10pmഏരിയ രവി,പച്ചക്കറി കുഞ്ഞുമാന്‍, തക്കപ്പന്‍ എന്നിവരെ പോലീസ് കസ്റ്റ ഡിയില്‍ എടുത്തു.പ്രതികള്‍ ഹാജരാകുന്നതുവരെ ഇവരെ കസ്റ്റ ഡിയില്‍ വെയ്ക്കാന്‍ ആണ് സാധ്യത. 

10.30.ഗുണ്ടാവിളയാട്ടത്തില്‍ പ്രധിഷേധിച്ച് നാളെ രാവിലെ 8മുതല്‍ 6വരെ കിടങ്ങൂരില്‍ ഹര്‍ത്താല്‍.കിടങ്ങൂര്‍ പൌരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്



courtesy: kidangoor express

giovedì 25 agosto 2011

സമയത്തെച്ചൊല്ലി തര്‍ക്കം; ബസ് തടഞ്ഞുള്ള ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു

ഏറ്റുമാനൂര്‍: പുന്നത്തുറ ഷട്ടര്‍കവലയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ യാത്രക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 6.45നാണ് സംഭവം. സമയത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

പുന്നത്തുറ-കോട്ടയം റൂട്ടിലോടുന്ന 'പോളക്‌സ്' ബസ്സിലെ യാത്രക്കാരിയായ അതിരമ്പുഴ സെന്റ് മേരീസ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി പുന്നത്തുറ കൊച്ചുകാരയ്ക്കല്‍ സിബിയുടെ മകള്‍ ജിനുമോളെ (12) കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ജിനുമോളുടെ നടുവിനാണ് പരിക്ക്. സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനി.

പുന്നത്തുറ-കോട്ടയം റൂട്ടിലോടുന്ന 'പോളക്‌സ്', 'നെവിന്‍' ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ നേരത്തെ, സമയത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോളക്‌സ് ബസ് ഷട്ടര്‍ കവലയിലെത്തിയപ്പോള്‍ ക്വാളീസ് കാറിലെത്തിയ ഒരു സംഘം ഗുണ്ടകള്‍ ബസ് തടയുകയും ബസ്സിനുള്ളിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആക്രമണം നടത്തിയശേഷം സംഘം സ്ഥലംവിട്ടതോടെ ബസ് മുന്നോട്ട് ഓടിച്ചുപോയി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കുകയും കമ്പനിക്കടവ് ഭാഗത്തുവച്ച് ബസ് തടഞ്ഞുനിര്‍ത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പരിക്കേറ്റ ജിനുമോളെ ആസ്​പത്രിയിലാക്കി എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. മറ്റു യാത്രക്കാര്‍ക്ക് നിസ്സാര പരിക്കാണുള്ളത്. ബസ് ജീവനക്കാര്‍ക്കും സാരമായ പരിക്കുണ്ട്.ഏറ്റുമാനൂര്‍ പോലീസ് വിദ്യാര്‍ഥിനിയുടെ മൊഴി ആസ്​പത്രിയിലെത്തി രേഖപ്പെടുത്തി. സമയത്തെച്ചൊല്ലി കോട്ടയം -പുന്നത്തുറ റൂട്ടിലെ ബസ് ജീവനക്കാരുടെ സംഘട്ടനം യാത്രക്കാര്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്.







courtesy: kidangoor express

mercoledì 17 agosto 2011

നിര്യാതനായി

പുന്നത്തുറ: തെങ്ങനാട്ട് തോമസ്‌ (57) നിര്യാതനായി . ഭാര്യ ജെസ്സി കുറുമുള്ളൂര്‍ പാട്ടശ്ശേരില്‍ കുടുംബഗമാണ് . മക്കള്‍ : ജിഷ, ജിലു, ജിതിന്‍ . മരുമക്കള്‍ : ഡെന്നി കുടിലില്‍ കൈപ്പുഴ, ജസ്റ്റിന്‍ വാരികാട്ട്‌, സംസ്കാരം ശനിയാഴ്ച  പുന്നത്തുറ പഴയപള്ളിയില്‍ . പുന്നത്തുറ പഴയ പള്ളി കൈക്കാരനായിരുന്നു.

venerdì 29 luglio 2011

തോമാ ശ്ലീഹ

തോമാ ശ്ലീഹാ അപ്പൂപാ
പുന്നത്തുരയുടെ അപ്പൂപ്പാ
തലമുറ തോറും ഞങ്ങളെയെന്നും
കാത്തരുലുന്നൊരു മുത്തപ്പാ
                         
കര്ഷകമക്കള്ഞങ്ങള്ക്കെന്നും
കാവല്ക്കാരന്തോമാശ്ലീഹാ
ഞങ്ങടെ വയലും ഞങ്ങടെ വിളവും
സംരക്ഷിക്കും തോമാശ്ലീഹാ

ഭാരത മണ്ണില്സുവിശേഷതിന്
പൊന്തിരിയന്നു തെളിച്ചവനെ
കേരള മണ്ണില്പള്ളികള്ഏഴര
ഞങ്ങള്ക്കായി തീര്തവനെ

മലയാറ്റൂരില്ബൈബിളുംഎന്തി
വചനം നല്കി തോമാശ്ലീഹാ
മൈലാപ്പൂരില്രക്തം ചിന്തി
യേശുവിനായി  തോമാശ്ലീഹാ

നൂറ്റാണ്ടുകളായി കൈമാറീടും
നിന്തിരു സാക്ഷ്യംഈ മക്കള്
വാഴ്ത്തിപ്പാടും നിന്നപദാനം
പുന്നതുരയിലെ നിന്മക്കള് 

                      ജോയ് പരിപ്പള്ളില്
            ദമ്മാം , സൗദി അറേബ്യ  

giovedì 28 luglio 2011

11 കെ വി ലൈനില്‍ നിന്നും ഷോക്കേറ്റു

കിടങ്ങൂര്‍ സൌത്ത:് ചക്ക പറിക്കുന്നതിനിടയില്‍ 11 കെ വി ലൈനില്‍ നിന്നും പള്ളിയേമ്പില്‍ മാത്യുവിന് ഷോക്കേറ്റു. കിടങ്ങൂര്‍ സൌത്ത് പോളക്കപ്പടിക്കു സമീപം പോളക്കല്‍ ജേക്കബിന്റെ പുരയിടത്തില്‍ നില്‍ക്കുന്ന പ്ളാവിലെ ചക്ക പറിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ടി വി ആന്റിനയുടെ പൈപ്പു വച്ച് ചക്ക പറിക്കുന്നതിനിടെ പൈപ്പ് കയ്യില്‍ നിന്നും വഴുതി 11 കെ.വി ലൈനില്‍ തട്ടുകയായിരുന്നു. പൊള്ളലേറ്റ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

mercoledì 27 luglio 2011

ക്നാനായക്കാര്‍ ഒരു പ്രത്യേക വിഭാഗമാണ്.അവര്‍ തനിമയില്‍ നിലനില്‍ക്കുന്നു-മാര്‍ മാത്യു അറക്കല്‍

യു കെ : ക്നാനായക്കാര്‍ ഒരു പ്രത്യേക വിഭാഗമാണ്.അവര്‍ തനിമയില്‍ നിലനില്‍ക്കുന്നു എന്ന്  മാര്‍ മാത്യു അറക്കല്‍ പ്രസ്താപിച്ചു.  യു കെ യില്‍ ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . പ്രധാന ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
•കേരളത്തില്‍ ഇല്ലാത്തതും മറ്റ് വിദേശ രാജ്യങ്ങളില്‍ മാത്രം കാണുന്നതുമായ ഒരു പ്രതിഭാസമാണ് ക്നാനായാക്കാരും അല്ലാത്തവരും തമ്മിലുള്ള പ്രശ്നങ്ങള്‍. ഇതിനെ പിതാവ് എങ്ങനെ കാണുന്നു?

പിതാവ്: ക്നാനായക്കാര്‍ ഒരു പ്രത്യേക വിഭാഗമാണ്. അവര്‍ ക്നാനായി തൊമ്മന്റെ വംശത്തില്‍ പെടുന്നു. അവര്‍ അവരുടെ തനിമയില്‍ നിലനില്‍ക്കുന്നു. അവര്‍ അവരുടെ രക്ത ബന്ധങ്ങള്‍ മാറ്റുവാന്‍ തയ്യാറാകില്ല. ആരെങ്കിലും വിവാഹം വഴിയോ മറ്റോ മാറിയാല്‍ അവര്‍ പുറത്താകുകയാണ്. അവരുടെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ചെറിയ വ്യത്യാസങ്ങളുമുണ്ട്. ഇത് കേരളത്തിലുമുണ്ട്. പലരും അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമേയുള്ളു. ഇവിടെ വന്ന് ചെറിയ ഒരു കമ്മ്യൂണിറ്റിയില്‍ അവര്‍ ഒത്തുചേരുമ്പോള്‍ വലിയ ഒരു പ്രതിഭാസമായിതോന്നുന്നതാണ്. ഇതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ല. 
courtesy: knanayavoice

lunedì 25 luglio 2011

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് പുന്നത്തുറക്കാരന്‍ ഡ്രൈവര്‍ ഉള്‍പടെ 40 പേര്‍ക്ക് പരിക്ക്‌

പാലാ: കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെ പാലാ-ഏറ്റുമാനൂര്‍ റോഡില്‍ പുലിയന്നൂര്‍ കാണിക്കമണ്ഡപത്തിന് സമീപമാണ് അപകടം. പാലായില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ഓട്ടോറിക്ഷയിലിടിച്ചശേഷം കോട്ടയത്തുനിന്ന് പാലായ്ക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ബസ്സിടിച്ചു.

സൂപ്പര്‍ഫാസ്റ്റിന്റെ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുരുങ്ങിയ ഡ്രൈവറെ നാട്ടുകാരും പാലായില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് സീറ്റ് നീക്കി പുറത്തെടുക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

സൂപ്പര്‍ഫാസ്റ്റ് ഓടിച്ചിരുന്ന പുന്നത്തുറ പുത്തന്‍പറമ്പില്‍ സി.കെ. മാത്തച്ചന്‍, ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവര്‍ എ.എല്‍. അജയ്‌മോന്‍ എന്നിവരും പരിക്കേറ്റവരിലുള്‍പ്പെടും. പരിക്കേറ്റ് അരുണാപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സതേടിയവര്‍: കോഴിക്കോട് ശാലോം വീട്ടില്‍ കിരണ്‍ (17), മേലമ്പാറ പറപ്പള്ളിക്കുന്നേല്‍ അനന്ദു (17), പോത്തന്‍കോട് സരസ്വതിയില്‍ ലത (49), ചമ്പക്കുളം ഇളമനശ്ശേരില്‍ സിസ്റ്റര്‍ നാന്‍സി (50), തിടനാട് വാഴയില്‍ സെബാസ്റ്റ്യന്‍ (55), മേഴ്‌സി (60), കരിങ്കുന്നം കളരിക്കല്‍ ജോണ്‍സണ്‍ (24), ഉടുമ്പന്നൂര്‍ കോളത്ത് എബി, എറണാകുളം ഇടാറ്റുകര നിധിന്‍പോള്‍ (21), കെഴുവംകുളം പ്രാക്കാനാട്ട് ദിവാകരന്‍ (50), കൊല്ലം വേങ്ങയില്‍ ബീന (42), പാത്താമുട്ടം ഓണറ്റുകരോട്ട് ഷൈലന്‍ (39), കുറിച്ചി കോണിക്കുഴിക്കല്‍ മുഹമ്മദ് ഫാറൂക്ക് (47), അമയന്നൂര്‍ തെക്കേവാലേല്‍ ശാന്തി എന്‍. നായര്‍ (52), പോത്തന്‍കോട് സരസ്വതിയില്‍ ഗൗതമന്‍ (24), മല്ലികശ്ശേരി പുത്തന്‍പുരയ്ക്കല്‍ ജെയിംസ് (24), അറക്കുളം വെട്ടിക്കാട്ടില്‍ നിര്‍മ്മല്‍ (20), കരിമണ്ണൂര്‍ പോത്തശ്ശേരില്‍ രമാദേവി (20), കോട്ടയം വണ്ടനാത്ത് ഷാജി (48), അമയന്നൂര്‍ തെക്കേവാലേല്‍ നാരായണന്‍ നായര്‍ (62), പുത്തന്‍വീട് തച്ചിരേത്ത് ലൈല (43), തിരുവല്ല മാലയത്ത് സുജാത (19), അന്തീനാട് താഴത്തേല്‍ ശ്രീജ (23), കൊല്ലപ്പള്ളി കൂട്ടുമാക്കല്‍ ബിജി (26), കുമ്മനം പുതിയറ മുരളി (45), മാടപ്പള്ളി പിറയില്‍ ഇല്ലം സാവിത്രി അന്തര്‍ജ്ജനം (52), ഉടുമ്പന്നൂര്‍ ചീനിക്കല്‍ സിദ്ദിഖ് (28), മാടപ്പള്ളി പിറയില്‍ ഇല്ലം കൃഷ്ണകുമാര്‍ (22), ഇടനാട് മുണ്ടയ്ക്കവയലില്‍ സരസ്വതിയമ്മ (58), ഏറ്റുമാനൂര്‍ പവിത്രം അഞ്ജലി (19), കോതനല്ലൂര്‍ മണ്ണൂര്‍മംഗലത്ത് അനു എം. ഹരി (19), ഇരു ബസ്സിലെയും കണ്ടക്ടര്‍മാരായ ജി. രഞ്ജിത്, കെ.എസ്. ജയന്‍. നിസാര പരിക്കേറ്റ മുപ്പതോളം പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

കാരിത്താസിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീപ്പിടിത്തം; ഒരു ലക്ഷം രൂപയുടെ നഷ്ടം

ഏറ്റുമാനൂര്‍: തെള്ളകത്തെ കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീപ്പിടിത്തം. യു.പി.എസും ബാറ്ററികളും എയര്‍കണ്ടീഷണറുകളും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

തിങ്കളാഴ്ച രാവിലെ 11.35നാണ് തീപ്പിടിത്തമുണ്ടായത് റേഡിയേഷന്‍ റൂമിലെ യു.പി.എസും മറ്റും ഘടിപ്പിച്ചിരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. രോഗികളെ മുറിയില്‍നിന്ന് മാറ്റിയിരുന്നു. ഇവിടമാകെ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു.

കോട്ടയത്തുനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.സെയ്ദ് മുഹമ്മദിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാ വിഭാഗം പ്രാഥമിക അഗ്‌നിശമന യന്ത്രങ്ങള്‍ ഉപയോഗിച്ച് അപകടമൊഴിവാക്കി. 60 കെ.വി.ശേഷിയുള്ള യു.പി.എസ്, 5 ബാറ്ററി, രണ്ട് എയര്‍കണ്ടീഷണര്‍ എന്നിവയാണ് കത്തിനശിച്ചത്. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

domenica 24 luglio 2011

സ്റ്റീഫന്‍ ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ് ( ലയന വിരുദ്ധ വിഭാഗം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു


തിരുവനന്തപുരം : കുടുത്തുരുത്തി മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ് ( ലയന വിരുദ്ധ വിഭാഗം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
നേരത്തെ കേരള കോണ്‍ഗ്രസ് (എം)ന്റെ പാനലില്‍ പലവട്ടം മത്സരിച്ചിട്ടുള്ള സ്റ്റീഫന് ഇക്കുറി സീറ്റുനല്‍കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. പകരം സ്റ്റീഫനെ കഴിഞ്ഞ തവണ എല്‍ഡിഎഫ് പാനലില്‍ നിന്നു തോല്‍പ്പിക്കുകയും ഭരണം തീരാറായപ്പോള്‍ പി ജെ ജോസഫിനൊപ്പം പാര്‍ട്ടിയെ മൊത്തമായി മാണി വിഭാഗത്തില്‍ ലയിപ്പിക്കുകയും ചെയ്തതോടെ യുഡിഎഫ് പാളയത്തിലേക്ക് എത്തിയ സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫിനായിരുന്നു, കേരള കോണ്‍ഗ്രസ് (എം) ഇക്കുറി സീറ്റ് അനുവദിച്ചത്. അതോടെ വിമതനായി മത്സരിക്കാനൊരുങ്ങിയ സ്റ്റീഫന്‍ ജോര്‍ജിനെ പിന്തുണയ്ക്കാന്‍ പി സി തോമസിന്റെയും സ്കറിയ തോമസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ലയനവിരുദ്ധ വിഭാഗം) തയ്യാറായി മുന്നോട്ടുവന്നു. ഇതോടെ സ്കറിയ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുകയും കഴിഞ്ഞ പ്രാവശ്യത്തെ പോര് പക്ഷം മാത്രം പരസ്പരം മാറി ആവര്‍ത്തിക്കുകയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറിയും മോന്‍സ് ജോസഫ് ആണ് വിജയിച്ചത്

giovedì 21 luglio 2011

മാണി സാര്‍ നേരിട്ടന്വേഷിക്കുന്നു: പി.സി ജോര്‍ജ് ഇനിയും പത്രക്കാരെ കാണുമോ?


കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ഉടലെടുത്ത എസ്എംഎസ് വിവാദം ഏതുനിമിഷവും എങ്ങോട്ടേക്കും നീങ്ങാവുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. പാര്‍ട്ടിയുടെ ഐക്യംതന്നെ ചോദ്യംചെയ്യപ്പെടുന്ന വിവാദത്തില്‍ പാര്‍ട്ടിയിലെ ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ചെയര്‍മാനായ താന്‍ അന്വേഷിക്കുമെന്ന് ധനകാര്യമന്ത്രി കെ. എം. മാണി വിശദീകരിച്ചു. അങ്ങനെ ഏകപക്ഷീയമായി അന്വേഷിക്കേണ്ടെന്ന നിലപാടിലാണ് വിവാദത്തില്‍ ആരോപണവിധേയനായ പി.സി ജോര്‍ജ്. കഴിഞ്ഞദിവസം കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിവാദത്തെക്കുറിച്ച് കാര്യമായ ചര്‍ച്ച നടന്നിരുന്നു. പി.ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്.എം.എസ് വിവാദത്തിനു പിന്നില്‍ പി.സി. ജോര്‍ജിന്റെ ഗൂഢാലോചനയാണെന്ന സാക്ഷിമൊഴിയുടെയും നേതാക്കളുടെ തുടര്‍പ്രസ്താവനകളുടെയും പശ്ചാത്തലത്തിലായിരുന്നു യോഗം.' വിവാദത്തില്‍ പാര്‍ട്ടിയുടെ ആളുകള്‍ക്ക് ബന്ധമുള്ളതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. വിവാദം സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് തെറ്റാണ്. ഇക്കാര്യം അന്വേഷിക്കും. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ ഒരു പാര്‍ട്ടിക്കുമാവില്ല. മാന്യമായി ജീവിക്കുന്നയാളെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയതാണ് ഈ വിവാദം.' അദ്ദേഹം പറഞ്ഞു.

മന്ത്രി പി.ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്.എം.എസ് വിവാദത്തിനു പിന്നില്‍ പി.സി. ജോര്‍ജ്ജിന്റെ ഗൂഢാലോചനയാണെന്ന സാക്ഷിമൊഴിയുടെയും നേതാക്കളുടെ പ്രസ്താവനകളുടെയും പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ശബ്ദായമാനമായി. വിവാദത്തില്‍ പി. സി. ജോര്‍ജ്ജിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പഴയ ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ ആവശ്യപ്പെടുകയും ജോര്‍ജ്ജിന്റെ അനുയായികള്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ സംഭവത്തെക്കുറിച്ച് ചെയര്‍മാന്‍ കെ. എം. മാണി അന്വേഷിക്കാമെന്ന തീരുമാനമുണ്ടായി. എന്നാല്‍, 'നാളത്തെ പത്രത്തില്‍ പി. സി. ജോര്‍ജ്ജിനെതിരെ മാണി അന്വേഷിക്കും എന്നാണ് വാര്‍ത്ത വരുന്നതെങ്കില്‍ എനിക്കും മാധ്യമങ്ങളെ കാണേണ്ടിവരും' എന്ന് പി. സി. ജോര്‍ജ് പറഞ്ഞത് കെ. എം മാണിയെ ചൊടിപ്പിച്ചു. 'അങ്ങനെയൊന്നും പറയേണ്ട, പാര്‍ട്ടിക്ക് ആരും അനിവാര്യരല്ല' എന്ന് മാണി കടുപ്പിച്ച് തന്നെ പറയുകയും ചെയ്തു. എസ്. എം. എസ് വിവാദത്തെക്കുറിച്ച് തിങ്കളാഴ്ച തന്നെ കെ. എം. മാണി, പി. ജെ. ജോസഫ്, പി. സി. ജോര്‍ജ് എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം പറഞ്ഞുതീര്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നയുടന്‍ ഇക്കാര്യം മാണി അറിയിക്കുകയും ചെയ്തു.

എന്നാല്‍ വിവാദത്തെക്കുറിച്ച് അന്വഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്,പി. സി. ജോസഫ്, ആന്റണിരാജു തുടങ്ങിയവര്‍ ശക്തമായി ആവശ്യപ്പെട്ടു. പി. സി. ജോര്‍ജ്ജിനെ പ്രതിരോധിക്കാന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് ജോര്‍ജ് അരികുപുറം, മാലേത്ത് പ്രതാപചന്ദ്രന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. ഒടുവില്‍ താന്‍ തന്നെ അന്വേഷിക്കാമെന്ന് മാണി പറഞ്ഞപ്പോള്‍ പി. സി. ജോര്‍ജ് എഴുന്നേറ്റു. ഈ സമയം, 'മാണിസാര്‍ സംസാരിക്കുമ്പോള്‍ മറ്റൊരാള്‍ പ്രസംഗിക്കേണ്ട' എന്നു പറഞ്ഞ് കൊട്ടാരക്കര പൊന്നച്ചന്‍ പി. സി. ജോര്‍ജ്ജിനെതിരെ തിരിഞ്ഞു. പിന്നീടായിരുന്നു പി. സി. ജോര്‍ജ്ജിന്റെ ഭീഷണി. ഇവിടെ ഗ്രൂപ്പുകളൊന്നുമില്ലെന്ന് മാണി യോഗത്തില്‍ പറഞ്ഞെങ്കിലും മാണി, ജോസഫ്, ജോര്‍ജ് ഗ്രൂപ്പുകളുടെ സാന്നിധ്യം തെളിയിക്കുന്നതായിരുന്നു യോഗം. തൊടുപുഴ സ്വദേശിനിയായ ഒരു യുവതിയുടെ ഫോണിലേക്ക് പി.ജെ ജോസഫിന്റെ ഫോണില്‍നിന്ന് വന്നുവെന്ന് പറയപ്പെടുന്ന എം.എം.എസ് ആണ് വിവാദത്തിന് തുടക്കം കുറിച്ചത്. യുവതി തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

പിന്നിട് ഈ സംഭവത്തില്‍ മുഖ്യ സാക്ഷിയായിരുന്നയാള്‍ പ്രശ്‌നം ഗൂഢാലോചനയാണെന്നും ഇതിനുപിന്നില്‍ പി.സി. ജോര്‍ജ്ജും െ്രെകം എഡിറ്റര്‍ നന്ദകുമാറുമാണെന്നും കോടതിയില്‍ മൊഴി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. അതേസമയം മന്ത്രി പി.ജെ ജോസഫിനെതിരേയുള്ള എസ്.എം.എസ് ലൈംഗീകവിവാദകേസ് കെട്ടിച്ചമച്ചതാണെന്നു ബോധ്യമായതോടെ സംഭവത്തിനു പിന്നില്‍ ആരൊക്കെയുണ്ടെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളാകോണ്‍ഗ്രസിലെ ജോസഫിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍. മന്ത്രി ജോസഫിനെതിരേ തൊടുപുഴ സ്വദേശിനി നല്‍കിയ പരാതിക്കു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സംശയം അവരുടെ പരാതിയില്‍ത്തന്നെ വ്യക്തമാണ്. കോടതിയില്‍ ജോസഫിനെതിരേ നല്‍കിയ പരാതിയിലെയും ഭര്‍ത്താവ് ജെയ്‌മോനെതിരേ വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലെയും പരാമര്‍ശങ്ങള്‍ പരസ്പര വിരുദ്ധമാണ് എന്നതാണു ഇതിനു പ്രധാനതെളിവ്. തൊടുപുഴ ചെറംതോട്ടുകര യില്‍ താമസിക്കുന്ന 34കാരി കഴിഞ്ഞ മെയ് 21നാണ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയില്‍ ജോസഫിനെതിരേ പരാതി നല്‍കിയത്. ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് എസ്എംഎസ് അയയ്ക്കുകയും ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS